Your cart is empty now.
Sale
-10%
രോഹിത് വെമുലയുടെ ആത്മഹത്യയെ തുടർന്ന് ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്ഥാപനവത്കൃത കൊലപാതകങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വ്യാപകമായി നടന്നു. അത് ഇപ്പോഴും തുടരുകയാണ്. എന്നാൽ പരിഹാരങ്ങൾ മാത്രമുണ്ടാകുന്നില്ല. കാരണം, പ്രതിസ്ഥാനത്തു നിൽക്കുന്ന അധ്യാപകരും സ്ഥാപന ഉടമകളും ജാതിയുടെ പ്രിവിലേജ് ഉള്ളവരായിരിക്കും. അതിനാൽ നിയമ സംവിധാനങ്ങളും ബ്യൂറോക്രാറ്റിക് ഇടപെടലും ഇവരുടെ സംരക്ഷകരായി മാറുന്നു. അതുണ്ടാക്കുന്നതാകട്ടെ ദുരന്തങ്ങളുടെ തുടർച്ചയാണ്. കണ്ണൂർ ഡെന്റൽ കോളേജിൽ ജാതിയുടെ ഇരയായി ജീവിതം അവസാനിപ്പിക്കേണ്ടി വന്ന നിതിൻ രാജ് നമ്മോട് പറഞ്ഞതും ഇതുതന്നെയാണ്, ഇതൊരു തുടർച്ചയാണ്. ജാതിയെ സാമൂഹ്യജീവിതത്തിൽ പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾ പ്രതിരോധിക്കപ്പെടേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പുസ്തകം.