Your cart is empty now.
നിസ്സഹായയായി പോയ ഒരു 15 കാരി കാലങ്ങൾക്കിപ്പുറം,ഈ കഥ വായിക്കുന്നതിനിടയിൽ പലതവണ വന്നെന്നെ കുത്തി ഉണർത്തുന്നുണ്ട്. ഇതുപോലെ പല പ്രായത്തിൽ ' വരാലി' നാൽ മുറിവേറ്റ ഓരോരോ മനുഷ്യരുടേയും മനസ്സാണ് റിഹാൻ്റെ ' വരാൽ മുറിവുകൾ'. റിഹാൻ റാഷിദ് എഴുതിയ വരാൽ മുറിവുകൾ’ എന്ന നോവലിന്റെ വായന, ഷൈനി ഒ.വി. എഴുതുന്നു.
ഓരോ മനുഷ്യനും പലവിധത്തിൽ മുറിവേറ്റ ഒരു ജീവിതം ഉണ്ടാകും. വേറെ ഒരാളോട് പറയുമ്പോൾ ഒരു കഥ പോലെ അവർ കേട്ടിരിക്കുന്ന ഒരു ജീവിതം. തുറന്നു പറയാൻ കഴിയാതെ മറച്ചുവച്ച് കാലങ്ങളായി നെരിപ്പോടു പോലെ ഉരുകുന്നവരും ഉണ്ട്. നിസ്സഹായയായി പോയ ഒരു 15 കാരി കാലങ്ങൾക്കിപ്പുറം,ഈ കഥ വായിക്കുന്നതിനിടയിൽ പലതവണ വന്നെന്നെ കുത്തി ഉണർത്തുന്നുണ്ട്. ഇതുപോലെ പല പ്രായത്തിൽ ' വരാലി' നാൽ മുറിവേറ്റ ഓരോരോ മനുഷ്യരുടേയും മനസ്സാണ് റിഹാൻ്റെ ' വരാൽ മുറിവുകൾ'
ജീവിതത്തെ വല്ലാതെസ്നേഹിക്കുന്നവർ ആത്മഹത്യയ്ക്ക് ശ്രമിച്ചാലോ, അവർ ആത്മഹത്യാ മുനമ്പിൽ നിന്ന് അവരുടെ കഥ പറഞ്ഞാലോ? റിഹാൻ്റെ ' വരാൽ മുറിവുകൾ' എന്ന പുസ്തകത്തിൽ ഇലയും, അന്നയും നമ്മളോട് കഥ പറയുകയാണ്, ജീവിതം അവസാനിപ്പാക്കാൻ ശ്രമിച്ചിടത്തു നിന്നുകൊണ്ട്. സമൂഹത്തിൻ്റെ 'അരുതായ്മകളെ' ഇഷ്ടമായി സ്വീകരിച്ചവരാണ്, റിഹാൻ്റെ ഈ പെണ്ണുങ്ങൾ. മുറിവുകൾ അതിജീവനത്തിന് കരുത്താകണം എന്ന് പറയിക്കുന്നുണ്ട് കഥാകാരൻ തൻ്റെ കഥാപാത്രങ്ങളെക്കൊണ്ട്.
പെൺമനസ്സ് ആഴത്തിൽ മനസ്സിലാക്കിയ ഒരെഴുത്താണ് ഈ കുഞ്ഞു പുസ്തകം. ഏറ്റവും എടുത്തു പറയേണ്ടത് പുസ്തകത്തിൻ്റെ തലക്കെട്ടാണ്. " വരാൽ മുറിവുകൾ". ഇതിലും നല്ലൊരു തലക്കെട്ട് വേറെ കൊടുക്കാനില്ല. കഥപറച്ചിലിൽ തൻ്റേതായ ശൈലി നിരന്തരമായി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന എഴുത്തുകാരനാണ് റിഹാൻ. ഈ പുസ്തകത്തിലൂടെ തൻ്റെ ആഖ്യാനരീതി വളരെ മെച്ചപ്പെട്ടതായി താങ്കൾ തെളിയിക്കുന്നു റിഹാൻ . ഇനിയും ഒത്തിരി ദൂരം വിജയിയായി മുന്നോട്ട് പോകാൻ കഴിയട്ടെ. ആശംസകൾ.